Tuesday, February 26, 2019

തനിച്ച്,  ഈ കടലാസിന്റെ ഓരത്തിരുന്ന്
നോക്കിയിരിക്കുകയായിരുന്നു വാക്കുകള്‍ പെയ്യുന്നതും കാത്ത്.
ഉള്ളിലെ ആകാശത്ത് കവിതക്കാറ് കെട്ടിയിട്ടുണ്ടെന്നും,  പെയ്താൽ ഉടനെ കൂടെക്കൂട്ടണംന്നും പറഞ്ഞ് വേദന,
ഒരു കാലൻ കുടയും പിടിച്ച് ഇങ്ങനെ തികട്ടി നില്ക്കുന്നുണ്ട്.
പക്ഷേ വേദന ചൂടിയ ഭ്രാന്തൻ കുടയിൽ
തുളഞ്ഞ മുറിവുകളുടെ എണ്ണം പോരെന്നും പറഞ്ഞ് കവിത പെയ്യാൻ മടിച്ചു ചിണുങ്ങി നിന്നു.

No comments:

Post a Comment